മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം നഗരസഭകളിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് 20,000 രൂപ പിഴ ഈടാക്കി. പാലക്കാട് നഗരസഭയിലെ യാക്കരയില്‍ പ്രവര്‍ത്തിക്കുന്ന എസ്.എന്‍ മാര്‍ട്ട്, ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ ശ്രീകൃഷ്ണ ട്രേഡേഴ്‌സ് എന്നിവിടങ്ങളില്‍നിന്നുമാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. രണ്ട് സ്ഥാപനങ്ങള്‍ക്കും 10,000 രൂപ വീതം പിഴ ചുമത്തി നോട്ടീസ് നല്‍കി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് ഏര്‍പ്പെടുത്തിയ ജില്ലാ സ്‌ക്വാഡ് 2 ആണ് പരിശോധന നടത്തിയത്. പരിശോധനക്ക് പാലക്കാട് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ആര്‍. രഘുനാഥന്‍, മലമ്പുഴ ജോയിന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എ. കാര്‍ത്തികേയന്‍, പ്രോഗ്രാം ഓഫീസര്‍ എ. ഷെറീഫ്, മലമ്പുഴ ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM