മംഗലംഡാം റിസര്‍വോയറില്‍ വിഷ മുള്‍ച്ചെടികള്‍ വ്യാപകം

Share this News

മംഗലംഡാം റിസർവോയറില്‍ വിഷമുള്ള മുള്‍ച്ചെടികള്‍ വ്യാപകമായതു ജലസംഭരണത്തിനും മത്സ്യബന്ധനത്തിനും ഭീഷണിയായി.

വെള്ളത്തിനടിയിലും കരകളിലുമായി ആറടിയോളം ഉയരത്തിലാണ് മുള്‍ച്ചെടികള്‍ വ്യാപകമായിട്ടുള്ളത്. മണ്ണുനിറഞ്ഞ് ജലസംഭരണ ശേഷി കുറഞ്ഞ ഡാമില്‍ മുള്‍ച്ചെടികള്‍ കൂടി നിറഞ്ഞതോടെ റിസർവോയറിന്‍റെ പലഭാഗങ്ങളും ചതുപ്പുനിലം പോലെയാണിപ്പോള്‍.

സംഭരണിക്കുള്ളില്‍ നൂറിലേറെ ഏക്കറോളം സ്ഥലത്ത് ഈ വിഷച്ചെടി വ്യാപിച്ചു കഴിഞ്ഞു. ചെടികള്‍ വളർന്നു മൂപ്പെത്തി അതില്‍ നിന്നുള്ള കായ്കള്‍ വീണ് വളരെ വേഗത്തിലാണ് ഇവ വ്യാപകമാകുന്നത്.

ചെടിയുടെ തണ്ടോ ഇലയോ ശരീരത്തില്‍ തട്ടിയാല്‍ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുന്നതായി മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നു.

ചെടിയുടെ സ്പർശനം ചിലർക്ക് കടുത്ത അലർജി ഉണ്ടാക്കുന്നുണ്ട്. രണ്ടാംപുഴ, ചൂരുപ്പാറ ഓടംതോട് ഭാഗങ്ങളില്‍ ഇറങ്ങാനാകാത്ത വിധം ഈ ചെടികള്‍ നിറഞ്ഞിരിക്കുകയാണ്. നീർനായക്കളുടെ താവളങ്ങളാണ് ഈ ചെടിക്കാടുകള്‍.

ഡാമില്‍ വെള്ളം നിറയുമ്ബോള്‍ വെള്ളത്തില്‍ മുങ്ങുന്ന ചെടികള്‍ മത്സ്യബന്ധനത്തിനും തടസമാകുന്നതായി ഡാമിലെ ഫിഷറീസ് സഹകരണസംഘം ഭാരവാഹികള്‍ പറഞ്ഞു. ചെടികളിലെ മുള്ളുകളില്‍ കുടുങ്ങി വല കീറി ലക്ഷങ്ങളുടെ നഷ്ടമാണ് സംഘത്തിനുണ്ടാകുന്നത്. വിഷകാരിയായ ചെടികളുടെ വ്യാപനം റിസർവോയർ ഉറവിടമാക്കി തുടങ്ങുന്ന കുടിവെള്ള പദ്ധതിക്കും ദോഷകരമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

വെള്ളം വറ്റുന്ന വേനല്‍ മാസങ്ങളില്‍ ചെടികള്‍ നശിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!