എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ പ്രതി ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിൽ നിന്നും പൊലീസ് പിടികൂടി.

Share this News

എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ പ്രതി ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിൽ നിന്നും പൊലീസ് പിടികൂടി.

ആക്രമണത്തിനിടയിൽ പൊള്ളലേറ്റ പ്രതി രത്നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ ഇന്നലെ രാത്രിയാണ് പിടിയിലായത്. ഞായറാഴ്ച രാത്രി യുപി സ്വദേശിയായ പ്രതി ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനിൽ കോച്ചിനുള്ളിൽ യാത്രക്കാർക്ക്മേൽ പെട്രോൾ ഒഴിച്ച് തീകൊടുക്കുകയായിരുന്നു.ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിടിയിലാകുമ്പോൾ പ്രതിയുടെ ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ട്. ട്രെയിനിൽ നിന്ന് ചാടിയപ്പോഴുണ്ടായ പരിക്കാണോ എന്നും സംശയിക്കുന്നു.
പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറിയിച്ചു. ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചതെന്ന് എ.ടി.എസ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.
പ്രതിയുടെ പക്കൽ നിന്ന് പാൻ കാർഡ്, ആധാർ കാർഡ്, മൊബൈൽ ഫോൺ, എ.ടി.എം കാർഡ് തുടങ്ങിയവ കണ്ടെടുത്തതായും റിപ്പോർട്ടിലുണ്ട്. ഇന്നലെ അർധരാത്രിയോടെ പിടികൂടിയ പ്രതിയെ ഇന്ന് ഉച്ചയോടെ കേരള പോലീസ് സംഘത്തിന് കൈമാറുകയായിരുന്നു. തുടർന്ന് കേരള സംഘം പ്രതിയുമായി കേരളത്തിലേക്ക് യാത്രതിരിച്ചു മഹാരാഷ്ട്രയിലെ രത്നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ ഷാറൂഖ് സെയ്ഫി ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പോലീസ് വലയിലായത്. അജീറിലേയ്ക്ക് കടക്കാനായിരുന്നു ശ്രമമെന്ന് പ്രതി മൊഴി നൽകിയതായാണ് വിവരം. പ്രതിയെ കേരളത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി സംഭവത്തിന്റെ ചുരുളുകൾ അഴിക്കാനാണ് കേരള സംഘത്തിന്റെ നീക്കം. അതിനിടെ, പ്രതിയുടെ വീട്ടിലെത്തി പുസ്തകങ്ങൾ, ഡയറി, ഫോൺ തുടങ്ങിയവ പിടിച്ചെടുത്ത് പ്രതിക്ക് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായും മറ്റും ബന്ധമുണ്ടോ
എന്നീ കാര്യങ്ങളെല്ലാം കൂടുതൽ സൂക്ഷ്മമായി ഡൽഹി പോലീസ് അന്വേഷിക്കുന്നതായാണ് റിപ്പോർട്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6


Share this News
error: Content is protected !!