കാളാംകുളം കുടിവെള്ള പദ്ധതി ; കുടിവെള്ളവിതരണം തടസ്സപ്പെടരുതെന്ന് ഹൈക്കോടതി

Share this News

കാളാംകുളം കുടിവെള്ള പദ്ധതിയുടെ കിണറും അനുബന്ധ ഭാഗങ്ങളും സ്വകാര്യ വ്യക്തി കമ്പിവേലി കെട്ടി മറച്ച സംഭവത്തിൽ കുടിവെള്ളവിതരണം തടസ്സപ്പെടരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രദേശ വാസിയായ ഷബാബ് കാളാംകുളം നൽകിയ പരാതിയിലാണ് ജസ്റ്റീസ്‌ പി വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

മൂന്ന് ആഴ്ചക്കുള്ളിൽ കഴിയുന്നത്ര വേഗത്തിൽ ഹർജിക്കാരനും നാലാം പ്രതി പോൾസനും വാദം കേൾക്കാൻ അവസരം നൽകിയ ശേഷം ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാൻ പഞ്ചായത്തിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് കുഴൽ കിണറിൽ നിന്ന് വെള്ളം എടുക്കുന്നത് പ്രതി തടസപ്പെടുത്തരുതെന്നും ഉത്തരവിൽ പറയുന്നു.

ഹൈക്കോടതി ഉത്തരവ് അനുസരിക്കുമെന്നും ഉടൻ ഇരു കക്ഷികൾക്കും ഹിയറിങ്ങിനായി നോട്ടിസ് നൽകുമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ് സി പ്രസാദ് പറഞ്ഞു. കുഴൽ കിണർ ഉള്ള ഭാഗം കെട്ടിമറച്ചത് പൊളിച്ചു വഴി ഒരുക്കണമെന്ന് പോൾസൺ ജോർജിനോട്‌ ആവശ്യപ്പെടും. പഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിണറാണെന്ന് കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ കിണറിൽ അവകാശം പഞ്ചായത്തിനാണെന്നും പ്രസിഡന്റ് പറഞ്ഞു. മൂന്ന് ആഴ്ചക്കുള്ളിൽ തന്നെ സ്വീകരിച്ച നടപടികൾ സ്റ്റാൻഡിങ്ങ് കൗൺസിൽ മുഖാന്തിരം ഹൈകോടതിയെ അറിയിക്കുമെന്നും സി പ്രസാദ് പറയുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News
error: Content is protected !!